Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Swaraj

'ദേശാഭിമാനി'യുടെ ഉള്ളടക്കത്തിൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല; എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിൽ വരുന്ന ലേഖനങ്ങളെക്കുറിച്ചോ ഉള്ളടക്കങ്ങളെക്കുറിച്ചോ മറ്റ് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ബാധ്യത പാർട്ടിക്ക് ഇല്ലെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ദേശാഭിമാനിക്കെതിരെ നടക്കുന്നത് വാസ്തവവിരുദ്ധമായ പ്രചാരണങ്ങളാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന പ്രചാരണം തെറ്റാണ്. വി.എസ്. അച്യുതാനന്ദൻ അനുസ്മരണം ഒഴിവാക്കിയെന്നും പ്രത്യേക ലേഖനം അച്ചടിക്കാൻ തീരുമാനിച്ചെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്.

വാരാന്തപ്പതിപ്പിലേക്ക് വരുന്ന നൂറുകണക്കിന് രചനകളിൽ ഏത് പ്രസിദ്ധീകരിക്കണം, ഏത് മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. അത് മറ്റുള്ളവരോട് വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.ആർ. അജയനെതിരെ നിലവിൽ അച്ചടക്ക നടപടികളൊന്നും എടുത്തിട്ടില്ല. സ്ഥാപനത്തിന്‍റെ അച്ചടക്കത്തിന് അനുസൃതമായി നടപടി വേണമെങ്കിൽ എടുക്കും, ഇല്ലെങ്കിൽ ഉണ്ടാകില്ല. അതിൽ മറ്റ് സ്ഥാപനങ്ങൾ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Kerala

എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി; അതൊരു അബദ്ധമെന്ന് എം. സ്വരാജ്  

 

കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാൾ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി, എന്നാണ് കത്രിക പോയതെന്ന് നമ്മൾ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാമെന്നും സ്വരാജ് പറഞ്ഞു.

ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്.

അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂവെന്നും സ്വരാജ് വ്യക്തമാക്കി.

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: എം. സ്വരാജ്

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ വ്യക്തത വരികയാണെന്നും പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല എന്ന വാക്ക് പറയാനാകാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തും. സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണ്.

സ്വര്‍ണക്കൊള്ള വിഷയത്തില്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ ഇപ്പോള്‍ വ്യക്തതവന്നു തുടങ്ങി. പ്രതിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വന്നുതുടങ്ങിയിരിക്കുകയാണ്.

അന്നും ഇന്നും സിപിഎം പറഞ്ഞത് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ്. ഇപ്പോഴും അതേനിലപാടാണ്. അത് ശരിയാണെന്ന് തെളിയുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

Kerala

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രസംഗം: സ്വരാജിനെതിരേ കോടതി റിപ്പോർട്ട് തേടി

കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കൊല്ലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്.

2018ലെ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമായിരുന്നു പരാതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം. സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്‍റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം. സ്വരാജിന്‍റെ പ്രസംഗം.

വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിഷ്ണു സുനില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

Kerala

സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടി; കെട്ടിപ്പിടിച്ച് ഷൗക്കത്തും സ്വരാജും; ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരസ്പരം കണ്ടുമുട്ടി സ്ഥാനാര്‍ഥികള്‍. വിവിധ ബൂത്തുകളിലൂടെ സഞ്ചരിച്ച് വോട്ടര്‍മാരെ കാണുന്നതിനിടെയായിരുന്നു അപ്രതീക്ഷിത കണ്ടുമുട്ടല്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും രാഷ്ട്രീയം മറന്ന് പരസ്പരം കെട്ടിപ്പിടിച്ചു. ഇരുവരും ആശംസകള്‍ അറിയിച്ച ശേഷമാണ് മടങ്ങിയത്.

ഷൗക്കത്തും പി.വി.അന്‍വറും ഇടയ്ക്ക് കണ്ടുമുട്ടിയെങ്കിലും തന്നെ കെട്ടിപ്പിടിക്കേണ്ടെന്ന് അന്‍വര്‍ ആവശ്യപ്പടുകയായിരുന്നു. തന്‍റെ തോളില്‍ പിടിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദം വേണം, പക്ഷേ അത് ആത്മാര്‍ഥമാകണമെന്ന് അന്‍വര്‍ പിന്നീട് പ്രതികരിച്ചു. ധൃതരാഷ്ട്രാലിംഗനത്തിന്‍റെ ആളാണ് ഷൗക്കത്തെന്നും അത് തനിക്ക് വേണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up